കോഴിക്കോട്: എരവന്നൂര്‍ യു.പി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം.
ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.
ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
- നടിയെ ആക്രമിച്ച കേസ് ; രണ്ടാമത്തെ ജഡ്ജിയും പിന്മാറി
- “സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്. പക്ഷേ തോറ്റു എന്ന് ബോധ്യപ്പെടുത്താനാണ് പ്രയാസം.” സതീശൻ
- “അൻസിബയ്ക്ക് പിന്നിൽ മത വർഗീയ ശക്തികൾ ഉണ്ട്” ലക്ഷ്മി പ്രിയ
- വി ജോയിയോട് ശിവൻകുട്ടിക്ക് അതൃപ്തി ; യോഗത്തിൽ പങ്കെടുക്കുന്നില്ല
- ‘അൻസിബയുടെ പരാതിയിൽ കഴമ്പില്ല’ പൊലീസ് റിപ്പോർട്ട്
- സ്റ്റുഡിയോവില്‍നിന്ന് തമിഴ്സിനിമയെ ഗ്രാമങ്ങിലെത്തിച്ച പ്രതിഭ; കമലിനെയും രജനിയെയും വളര്‍ത്തി; ഇളയരാജയുമായി പിണക്കവും ഒന്നിക്കലും; ഭാരതിരാജ എന്ന ‘സംവിധായകരുടെ ഹിമാലയം’ ഓര്‍മ്മയാവുമ്പോള്‍
- ഒന്നാന്തരം ആദ്യപകുതി; പാളിപ്പോയ രണ്ടാംപകുതി; രണ്ടേമുക്കാല്‍ മണിക്കൂറോളമുള്ള ദൈര്‍ഘ്യം പ്രേക്ഷകരെ മടുപ്പിക്കുന്നു; പലയിടത്തും ആവര്‍ത്തനം; നസ്ലന് ചിത്രം മോളിവുഡ് ടൈംസ് പ്രതീക്ഷിച്ചപോലെയാവുന്നില്ല








