വീണയ്ക്ക് ഇഡിയുടെ സമൻസ് ;ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണം

insight kerala

മാസപ്പടി കേസുമായി ബന്ധപ്പെട്ട്
ചോദ്യംചെയ്യാൻ ഹാജരാകാൻ വീണ വിജയന് ഇഡിയുടെ സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദ്ദേശം.CMRL -എക്സാലോജിക് കേസിൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. സ

എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ ഭാഗമായുള്ള പ്രധാന രേഖകൾ എല്ലാം എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് വിട്ടു കൊടുക്കണമെന്ന് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇഡി നൽകിയ അപേക്ഷയിൽ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയുടേതായിരുന്നു വിധി.

54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായ രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറുകൾ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വീണാ വിജയനെ നേരിട്ട് ചോദ്യം ചെയ്യുന്നതിനു മുന്നോടിയായാണ് ഇഡി വിശദമായ അന്വേഷണം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. രേഖകൾ ഇഡിക്കു നൽകുന്നതിനെ സിഎംആർഎൽ ശക്തമായി എതിർത്തുവെങ്കിലും ഫലമുണ്ടായില്ല.

വീണയ്ക്ക് പുറമേ എക്സാലോജിക്, ശശിദരൻ കർത്ത, സിഎംആർഎൽ, സിഎംആർഎല്ലിന്‍റെ സഹോദര സ്ഥാപനം എന്നിവരാണ് മറ്റ് പ്രതികൾ. സേവനം നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. സിഎംആർഎൽ 182 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

Share This Article