തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡിസംബര്‍ 18നു കോഴിക്കോട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും.
ഡിസംബര്‍ 16 മുതല്‍ 18 വരെ കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴിവാക്കിയാണ് കാലിക്കട്ട് ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തനിക്കു നേരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നതെന്ന ഗവര്‍ണറുടെ ആരോപണം നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ രാത്രിയടക്കം താമസിക്കാനുമുള്ള ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണറെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വെല്ലുവിളിച്ചത്.
- സുഗതൻ്റെ അവധി അപേക്ഷ; ആഭ്യന്തര വകുപ്പ് അഡീ. സെക്രട്ടറിക്കെതിരെ അന്വേഷണം
- സുഗതന് ഹാജരാകുന്നതിൽ 6 മാസം അവധി, സ്വതന്ത്രൻ പിന്തുണച്ചു; അയോഗ്യത ഭീഷണി മറികടന്ന് ബിജെപി
- പൊലീസുകാരനെ ആക്രമിച്ച കേസിൽ ഗീതാനന്ദന് അഞ്ചുവർഷം കഠിനതടവ്
- മുത്തങ്ങ കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തൻ, രണ്ടാംപ്രതി മാത്രം കുറ്റക്കാരൻ; മറ്റുള്ളവരെ വെറുതെവിട്ടു.
- ‘പി എം ശ്രീയിൽ തീരുമാനമെടുത്തിട്ടില്ല’; യുഡിഎഫ് കൺവീനറെ തള്ളി കുഞ്ഞാലിക്കുട്ടി






