കൊച്ചി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ നശിപ്പിച്ചെന്ന കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ . ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യം.
ഹൈക്കോടതിയിലാണ് ആന്റണി രാജു അപ്പീൽ നൽകിയത്. സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ .ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു .ശിക്ഷാവിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ആന്റണി രാജുവിന് മത്സരിക്കാനാവില്ല. മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ .
ആന്റണി രാജു നല്കിയ തെളിവുകള്‍ വിചാരണക്കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചില്ലെന്നാണ് വാദം. വസ്തുതകള്‍ പരിഗണിക്കാതെയാണ് സെഷന്‍സ് കോടതിയുടെ നടപടിയെന്ന് വാദം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ സെഷന്‍സ് കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നും നിയമസഭയിലെ സിറ്റിംഗ് എംഎല്‍എയാണ് താന്‍ എന്നും ആൻറണി രാജു വാദിക്കുന്നു. ശിക്ഷാവിധിയെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടുവെന്നും ശിക്ഷാവിധി മരവിപ്പിക്കാതെനിയമസഭാ അംഗത്വം പുനസ്ഥാപിക്കാനാവില്ല എന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.
തൊണ്ടിമുതൽ കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി ആൻ്റണി രാജു
