ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ ; ‘പാർട്ടി പത്രത്തിൽ അങ്ങനെ വരാൻ പാടില്ലായിരുന്നു’

insight kerala

വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്‍, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനിയില്‍ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. ഭാവിയില്‍ വരാന്‍ പോകുന്നത് മനസിലാക്കണമായിരുന്നു. പാര്‍ട്ടി വാര്‍ത്തയെ അംഗീകരിക്കുന്നില്ല. പാര്‍ട്ടി പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും. ഭാവിയില്‍ വരാന്‍ പോകുന്നത് മനസ്സിലാക്കിയില്ല. വര്‍ഗ വഞ്ചകരെ സിപിഎം തിരികെ എടുക്കില്ലെന്നും തെറ്റുതിരുത്തിയാൽ എടുക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് പാർട്ടി പ്രവർത്തകരും രംഗത്ത് വരണമെന്നും എം വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകണമെന്നും മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിടിച്ചില്‍ രാഷ്‌ട്രീയ ആയുധമാക്കാൻ ചില യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ അതിനല്ല മുതിരേണത്. പ്രതിപക്ഷ നേതാവും എല്‍ഡിഎഫ് നേതാക്കളും വൈകുന്നേരം വയനാട് സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share This Article