ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്കാൻ ഹൈക്കോടതി ഉത്തരവ്. വണ്ടിപ്പെരിയാര്‍ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
അർജുന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. അർജുനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വീട്ടിൽ പോകാൻ സാധിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
വണ്ടിപ്പെരിയാർ പോക്സോ കേസില്‍ സര്‍ക്കാര്‍ നല്കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജ്ജിയും നല്‍കും.
ഇതിനായി കുടുംബാംഗങ്ങൾ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും. വണ്ടിപ്പെരിയാരിലെ ആറു വവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടതിനെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടത്. സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
- “പി.സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയോടെ; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ യു.ഡി.എഫ് മുന്നിലുണ്ടാകും”. വി ഡി സതീശൻ
- “ഭീഷണിപ്പെടുത്തി സഭാ നേതൃത്വത്തെ വരുതിയിലാക്കാം എന്ന നിലപാട് കേരളം അംഗീകരിക്കില്ല”. രമേശ് ചെന്നിത്തല
- പി സി ജോർജ് പാലാ അരമനയിൽ ; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
- മുസ്ലീം വോട്ടുകള്‍ ശബരീനാഥിനും ശിവന്കുട്ടിക്കുമിടയില് ഭിന്നിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖറിന് പ്രതീക്ഷ; കഴക്കൂട്ടത്ത് വി മുരളീധരനും സാധ്യത; മഞ്ചേശ്വരത്തും പോസറ്റീവ് പ്രതികരണം; മൂന്ന് സീറ്റ് മിനിമം നേടുമെന്ന് ബിജെപി
- പയ്യന്നൂരിൽ സമാധാന യോഗം വിളിച്ച് എഡിഎം






