നാഗ്പൂർ സ്ഫോടക നിർമ്മാണ കമ്പനിയിൽ പൊട്ടിത്തെറി; 17 മരണം

insight kerala

നാഗ്പൂർ: മഹാരാഷ്‌ട്രയിലെ നാഗ്പൂർ ജില്ലയിൽ ഒരു സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തി 17 പേർ മരിച്ചു. കടോൾ തെഹ്സിലിലെ റൗൾഗാവിൽ സ്ഥിതി ചെയ്യുന്ന ഖനന, വ്യാവസായിക ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന ‘എസ്ബിഎൽ എനർജി ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ പരിക്കേറ്റവരെ നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

നാഗ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ കൽമേശ്വർ തെഹ്‌സിലിലെ റൗൾഗാവ് ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. രാവിലെ 6:45 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ട്. സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിലെ നോൺ-മെറ്റാലിക് ക്രിമ്പിംഗ് പ്ലാന്റിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തി.

ഫാക്ടറിയുടെ പ്രഭാത ഷിഫ്റ്റ് രാവിലെ 6 മണിക്ക് ആരംഭിക്കും. തൊഴിലാളികൾ രാവിലെ 6 മണിക്കാണ് ഫാക്ടറിയിൽ എത്തിയത്. രണ്ട് സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ ഏകദേശം 35 ജീവനക്കാർ സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കമ്പനി ഡിറ്റണേറ്ററുകളും കാട്രിഡ്ജുകളും നിർമ്മിക്കുന്നു

ഖനന, അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകൾ, സ്‌ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വ്യാവസായിക സ്‌ഫോടകവസ്തുക്കളുടെ പ്രധാന നിർമ്മാതാക്കളാണ് കമ്പനി.  കഴിഞ്ഞ വർഷം അടുത്തുള്ള ഒരു ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടുത്തത്തിന് കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഈ സംഭവം. ഇത് വ്യാവസായിക മേഖലയിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള പുതിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. അതേ സമയം തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

Share This Article