തിരുവനന്തപുരം: ബെവ്കോയിൽ മദ്യം നൽകിയതിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. അമൽ ദേവ് , സുധീർ രാജ് എന്നീ ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്തത്. സുധിൻ രാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിൽ ബെവ്കോ എംഡിയുടേതാണ് നടപടി. മൂന്ന് ലിറ്റർ മദ്യം വാങ്ങിയ വ്യക്തിയിൽ നിന്ന് ജീവനക്കാരൻ 50 രൂപ ചോദിച്ച് വാങ്ങുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. മദ്യം വാങ്ങിയവർ തന്നെയാണ് ദൃശ്യം പകർത്തിയത്.
അധിക പണം വാങ്ങിയ കരുനാഗപ്പള്ളി ഔട്ട്ലെറ്റിലെ ജീവനക്കാരനാണ് അമൽദേവ്. സുധിൻരാജ് ആയിരുന്നു ഷോപ്പിന്‍റെ ഇൻ ചാർജ്. അമൽദേവ് 50 രൂപ അധികം വാങ്ങിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി. പരാതി ഉയർന്നിട്ടും സുധിൻരാജ് അന്വേഷിക്കാൻ തയാറായില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധിൻരാജിനെതിരെയും നടപടി സ്വീകരിച്ചത്. എക്സൈസ് മന്ത്രിയുടെ നിർദേശ പ്രകാരമാണ് ബെവ്കോ എംഡിയുടെ നടപടി. ദൃശ്യം സഹിതം പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷിച്ച് നടപടിയെടുക്കാൻ എക്സൈസ് മന്ത്രി എം ലിജു സിഎംജിക്ക് നിർദേശം നൽകിയിരുന്നു. ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും. റിപ്പോർട്ട് ഉടൻ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നിർദേശം നൽകി.
