ടി ജി മോഹൻദാസിനെ കയ്യൊഴിഞ്ഞ് RSS ; പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം; അപലപനീയം

insight kerala

തിരുവനന്തപുരം: ഡൽഹിയിൽ സമരംചെയ്ത വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് സമരത്തിനിറങ്ങിയതെന്നുമടക്കം വിദ്വേഷ, അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ് ​സൈദ്ധാന്തികൻ ടി ജി മോഹൻദാസിനെ തള്ളി ആർ.എസ്.എസ്. പ്രസ്താവന അപലപനീയമാണെന്ന് അർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി. ശ്രീകുമാർ പറഞ്ഞു. ടി.ജി. മോഹൻദാസി​ന്റെ വിവാദ പരാമർശനത്തിനെതിരെ വ്യാപക വിമർശനം ഉയരുകയും ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആർ.എസ്.എസ് നീക്കം.

ടി.ജി മോഹൻദാസ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ആ അഭിപ്രായങ്ങളോടും കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരുതരത്തിലും യോജിക്കുന്നില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി. ടി.ജി മോഹൻദാസ് സംഘടന ചുമതല വഹിക്കുന്നില്ലെന്നും കെ.ബി ശ്രീകുമാർ അറിയിച്ചു.

തനിക്കാണ് അധികാരമെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും എന്നിട്ടും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കുമെന്നുമായിരുന്നു മോഹൻദാസിന്റെ വിഡിയോ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ശവങ്ങൾ പെറുക്കിക്കൂട്ടി ആശുപത്രിയിൽ എത്തിക്കും’ ടി.ജി. മോഹൻദാസ് പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article