അദാനി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഡീൽ ആരോപണം കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി ധനകാര്യവും തുറമുഖവും നിയമവും ഒരുമിച്ചെടുത്തത് ഡീൽ പൂർത്തിയാക്കാൻ ആണ് എന്ന് ആരോപണമാണ് എം വി ഗോവിന്ദൻ ഉയർത്തുന്നത്.
*ധനകാര്യം, തുറമുഖം, നിയമം എല്ലാം കയ്യിലുണ്ട്. ഇതൊക്കെ ഉണ്ടെങ്കിലേ ഡീൽ പൂർത്തിയാകൂ.
ആകാശം, കടൽ, ഭൂമി എല്ലാം വിറ്റുതുലക്കാൻ ശ്രമിക്കുകയാണ്. അതിനെതിരെ
ജനവികാരം ഉയരും. പ്രതിഷേധിക്കും.*
*അദാനിക്ക് പിന്തുണ നൽകുന്നത് ബിജെപി സർക്കാരുകളാണ് എന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. അതിന വേറെ അർത്ഥമുണ്ട്. കേരളത്തിൽ എല്ലാ സൗകര്യങ്ങളും ബിജെപി ചെയ്യുന്നതുപോലെ യുഡിഎഫ് ചെയ്യുന്നു. സിപിഎം- ബിജെപി ഡീൽ ആണെന്ന് രാഹുൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി 13,000 കോടി അദാനി നേടിയപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി സ്വീകരിച്ച നടപടിയോടെ നിങ്ങളുടെ നിലപാട് എന്താണ്? വിഹിതം വിൽക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിയ്ക്ക് ധൈര്യമുണ്ടോ?* എം വി ഗോവിന്ദൻ ചോദിച്ചു.
വിഴിഞ്ഞത്ത് അദാനി ഓഹരി കൈമാറ്റത്തിനെതിരെ നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുത്തുകൊണ്ടാണ് എം വി ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

