സംസ്ഥാനത്ത് പാൽവില നാലുരൂപ കൂട്ടും; പ്രഖ്യാപനം ഇന്ന്; 11 മണിക്ക് ഡയറക്ടർ ബോർഡ് യോഗം

insight kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ കൂട്ടും. മിൽമ ഫെഡറേഷന്റെ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ബുധനാഴ്ച തിരുവനന്തപുരത്ത്‌ ചേരുന്ന ഫെഡറേഷൻ യോഗം കൂട്ടിയവില പ്രഖ്യാപിക്കും. ആറുരൂപ കൂട്ടണമെന്നാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നാലുരൂപ മതിയെന്ന സർക്കാർ നിർദേശം മിൽമ അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് വില കൂട്ടുന്നത്.

56 രൂപയുള്ള ഒരുലിറ്റർ പാലിന് 60 രൂപയാകും. കർഷകർക്ക്‌ പാലിന്റെ ഗുണനിലവാരമനുസരിച്ച് നിലവിൽ 45 മുതൽ 52 രൂപവരെ ലഭിക്കുന്നുണ്ട്. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്.

വിലകൂട്ടണമെന്ന് കഴിഞ്ഞവർഷംതന്നെ മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഉദ്പാനച്ചെലവ് വർധിച്ചതിനാൽ 10 രൂപ കൂട്ടണമെന്നാണ് എറണാകുളം മേഖലാ യൂണിയൻ ആവശ്യപ്പെട്ടിരുന്നത്. പാൽവില വർധിപ്പിച്ചാൽ അത് വിപണിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് മിൽമ പഠനവും നടത്തി. എന്നാൽ, തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ വന്നതോടെ വർധന വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article