മാധ്യമങ്ങളുടെ ചീട്ട് സിപിഎമ്മിനു വേണ്ടെന്നും അവരുടെ തണലിലല്ല പാര്‍ട്ടി വളര്‍ന്നതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഭീഷണിപ്പെടുത്താമെന്ന ധാരണ ഇ.ഡിയ്ക്കും മാധ്യമങ്ങള്‍ക്കും വേണ്ട. രാഷ്ട്രീയലക്ഷ്യം കണ്ടാണ് ഇ.ഡിയുടെ നീക്കങ്ങള്‍. സമൂഹത്തിനുമുന്നില്‍ പുകമറ സൃഷ്ടിക്കുന്നു. 95 ശതമാനം കേസുകളും പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ്. ബി.ജെ.പിക്കാരാണെങ്കില്‍ കേസില്ല എന്നതാണ് സ്ഥിതി. 15 കോടി രൂപ ബിജെപിയുടെ ഓഫിസില്‍ വന്നെന്ന വെളിപ്പെടുത്തലുണ്ടായി. ഇ.ഡി നടപടിയെടുത്തോ? കൊടകര കുഴല്‍പ്പണക്കേസ് എന്തായി?.
സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹവാല ഇടപാടെന്നത് ഇ.ഡിയുടെ സൃഷ്ടിയാണ്. റെയ്ഡില്‍ ഇ.ഡിക്ക് ഒന്നും കണ്ടെത്താനായില്ല. മുഹമ്മദ് റിയാസിനും മറ്റ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം വന്നാല്‍ നേരിടും. സി.പി.എമ്മിനെ തകര്‍ക്കാന്‍ ഇ.ഡി മെനക്കടേണ്ടെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തിയ റെയ്ഡുകളെ പ്രതിരോധിക്കാൻ കോഴിക്കോട് മുതലക്കുളത്ത് സിപിഎം വിളിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

