കൊച്ചി: മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസിൽ എം. ഗീതാനന്ദന് ജാമ്യം. ഗീതാനന്ദനടക്കം മറ്റ് നാല് പ്രതികളുടെയും ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ബിനു, രമേശന്‍, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 46000 രൂപ വീതം പിഴത്തുക കെട്ടിവയ്ക്കണം, ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ജാമ്യം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി വിധിയില്‍ പിഴവെന്ന് നിരീക്ഷണം. പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിച്ചിരുന്നത്.
കൽപറ്റ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കണമെന്നും ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗീതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജിയിൽ കൽപറ്റ സെഷൻസ് കോടതിയിലെ വിചാരണ നിയമവിരുദ്ധമാണെന്നും കേസിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
