വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ MSC; അദാനി പോർട്സുമായി കൈകോർക്കുന്നു

insight kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം. അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി എംഎസ്എസി ഗ്രൂപ്പും കൈകോർക്കുന്നു. അദാനിയുടെ 49 ശതമാനം ഓഹരി എംഎസ്എസി കമ്പനി ഏറ്റെടുക്കുന്നു. 27, 000 കോടി രൂപയുടെ പദ്ധതിയിൽ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ്.

നിക്ഷേപത്തിലൂടെ വിഴിഞ്ഞത്തിന്റെ സ്ഥാപിത ശേഷി വലിയ തോതില്‍ ഉയരും. നിലവില്‍ 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖം വികസനത്തിലൂടെ മൂന്നര മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു വിലേക്ക് വര്‍ധിക്കും. “വിഴിഞ്ഞം തുറമുഖം ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബായി ഉയർന്നുവരുകയും അഭൂതപൂർവമായ വേഗതയിൽ കുതിച്ചുയരുകയും ചെയ്തു, 18 മാസത്തിനുള്ളിൽ 2 ദശലക്ഷം ടിഇയു കടക്കുക എന്ന അതുല്യമായ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ തുറമുഖമായി മാറും.” അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഹോൾ-ടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു പറഞ്ഞു.

തന്ത്രപരമായ സഹകരണത്തിലൂടെ കിഴക്കൻ ആഫ്രിക്കയിലെ വ്യാപാര റൂട്ടുകളിൽ സാന്നിധ്യം ശക്തിപ്പെടുത്താനും, തുറമുഖം വഴി കൈകാര്യം ചെയ്യുന്ന ബംഗ്ലാദേശ് ചരക്ക് വർദ്ധിപ്പിക്കാനും, റിലേ കാർഗോ വോളിയം വർദ്ധിപ്പിക്കാനും കഴിയുമെന്ന് കമ്പനി പറഞ്ഞു. 2024 ഡിസംബറിൽ കമ്മീഷൻ ചെയ്ത വിഴിഞ്ഞം, 1.6 ദശലക്ഷം ടിഇയു വാർഷിക കൈകാര്യം ചെയ്യൽ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഡീപ് ഡ്രാഫ്റ്റ് മെഗാ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമാണ്. 2028 ഡിസംബറോടെ തുറമുഖം 5.7 ദശലക്ഷം ടിഇയു ആയി വികസിപ്പിക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article