സിദ്ധാർത്ഥ് കൊലക്കേസ് ; പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റെന്ന് എസ്എഫ്ഐ

insight kerala

തിരുവനന്തപുരം : സിദ്ധാർത്ഥ് കൊലക്കേസിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന വാദവുമായി എസ് എഫ് ഐ . പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യമെന്നാണ് എസ് എഫ് ഐ നേതാവ് അനുശ്രീ പറഞ്ഞത് .

അക്രമി സംഘത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ ചിലർക്ക് എസ്എഫ്ഐയുമായി ബന്ധമുള്ളതായി ആരോപണം ഉയർന്നപ്പോൾത്തന്നെ അവർക്കെതിരെ സംഘടനാപരമായ നടപടി എടുത്തിരുന്നെന്നുമാണ് അനുശ്രീ പറഞ്ഞത് . സിദ്ധാർഥിന്റെ നെടുമങ്ങാട് കുറക്കോടിലെ വീട്ടിൽ മാതാപിതാക്കളെ കാണാനെന്ന പേരിൽ എത്തിയതാണ് എസ്എഫ്ഐ നേതാക്കൾ.

സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കളായ കോളേജ് യൂണിയൻ ചെയർമാനും യൂണിറ്റ് സെക്രട്ടറിയും കഴിഞ്ഞ ദിവസമാണ് കീഴടങ്ങിയത് .

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കോളേജ് യൂണിയൻ ചെയർമാനും താഴെ കണിയാരം കേളോത്ത് വീട്ടിൽ കെ. അരുൺ, എസ്.എഫ്.ഐ.കോളേജ് യൂണിറ്റ് സെക്രട്ടറിയും മാനന്തവാടി ക്ലബ്ബ് കുന്ന് സ്വദേശിയുമായ അമൽ ഇഹ്സാനുമാണ് കീഴടങ്ങിയത്. രണ്ടു പേരും ഇന്ന് രാത്രി കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലാണ് കീഴടങ്ങിയത്.

Share This Article