പത്തനംതിട്ട: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. അടൂരിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്, ഫെനി എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.
പിടിയിലായവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവൻക്കാരൻ കൂടിയാണ് അഭി.
വ്യാജ രേഖാ നിർമാണം നടന്നുവെന്നു പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ നേതാക്കൾ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ അതൃപ്തി വ്യക്തമാക്കി ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവരങ്ങൾ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. പത്ത് പരാതികൾ വേറെയും പൊലീസിനു ലഭിച്ചിരുന്നു.
പുറത്തു വന്നതു മാത്രമല്ല കൂടുതൽ ആപ്പുകൾ ഉപയോഗിച്ച് വ്യാജ രേഖകൾ നിർമിക്കപ്പെട്ടതായി എട്ടംഗ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പന്തളത്തു നിന്നു പിടിച്ചെടുത്ത രണ്ട് ലാപ് ടോപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ മ്യൂസിയം സ്റ്റേഷനിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. സർവറിലെ വിവരങ്ങൾ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പിവി രതീഷിനും തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ നൽകാൻ യൂത്ത് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്കും നോട്ടീസ് അയച്ചു.
വിഷയത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകിയിരുന്നില്ല. മൂന്ന് ദിവസത്തെ സമയ പരിധി അവസാനിച്ചതിനാൽ നിയമപരമായ നടപടികളുണ്ടാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
- ‘തുടക്കം നമ്മളിൽ നിന്നാകട്ടെ, വൈദ്യുതി നിയന്ത്രണത്തിൽ ഓരോ കെഎസ്ഇബി ജീവനക്കാരനും മാതൃകയാകണം’; KSEB ജീവനക്കാർക്ക് സന്ദേശം നൽകി ചെയർമാൻ
- പേഴ്സണൽ സ്റ്റാഫ് നിയമനം: നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി
- ‘വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിൽ ബി അശോക്’; ‘അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ച് KSEBയെ സ്വകാര്യവൽക്കരിക്കാൻ നീക്കം’; പിണറായി വിജയൻ
- ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ വനംവകുപ്പിൽ; കളക്ടർമാർക്കും സ്ഥലംമാറ്റം
- വൈദ്യുതി ഇന്നും 6.15 മുതൽ 12.45 വരെ മുടങ്ങും; അടിയന്തര യോഗം ചേർന്ന് മുഖ്യമന്ത്രി; ചീഫ് സെക്രട്ടറിയും KSEB ചെയർമാനും യോഗത്തിൽ






