മതപഠന ശാലയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കിയ മൂന്ന് മദ്രസാധ്യാപകര്‍ അറസ്റ്റില്‍.
കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശി മാങ്കാട് കടക്കല്‍ കാഞ്ഞിരത്തുമൂട്ടില് ബിസ്മി ഭവനില്‍ താമസിക്കുന്ന ആര്.സിദ്ദിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍ പ്രദേശ് ഖെരി ഗണേഷ്പൂര്‍ ഹൈരി സ്വദേശി എം.മുഹമ്മദ് റസാമുള്‍ഹക്ക് എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുവര്‍ഷമായി പ്രതികള്‍ തിരുവനന്തപുരം നെടുമങ്ങാട്ട് മദ്രസ നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മദ്രസ നടത്തി കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കുകയായിരുന്നു ഇവര്‍. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
- ഇന്ധന വീണ്ടും വർധിച്ചു; പെട്രോളിന് 2 രൂപ 61 പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
- “എല്ലാം ആര്യയുടെ തലയിൽ കെട്ടിവെച്ച് നേതാക്കന്മാർ തലയൂരാൻ നോക്കേണ്ട” ഏര്യാ കമ്മറ്റികളിൽ അതിരൂക്ഷ വിമർശനം
- വയോജന വകുപ്പ് മന്ത്രി സി പി ജോണിന്
- മുഖ്യമന്ത്രിക്ക് പരാതി അയച്ച് കാത്തിരിക്കുന്നു ‘കല്ലൂസ്’
- ക്രിസ്തുവിന്റെ അവതാരമെന്ന് സ്വയം വിശ്വാസം; ട്രംപിനെതിരെ വധഭീഷണി മുഴക്കിയത് പരസ്യമായി; ബുള്ളറ്റുകള്‍ക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്നും വിശ്വാസം; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നില്‍ മാനസിക രോഗി






