കണ്ണൂർ എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞ പ്രദേശം സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
പഠനം നടത്തിയാണ് റോഡ് നിർമാണം നടത്തിയതെന്നാണ് കരാർ കമ്പനി അവകാശപ്പെടുന്നത്.
ഡിസൈനിൽ പിശക് പറ്റിയെന്നു ഗഡ്ഗരി തന്നെ സമ്മതിച്ചാണ്.
കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയിൽ ദേശീയപാത നിർമാണം നടത്താമെന്ന് ഉറപ്പ് നൽകിയതാണ്.ഇനിയൊരു അപകടം ഉണ്ടാകരുത്.
അതിന് വേണ്ട നടപടികൾ ആണ് എടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ദേശീയ പാത അതോറിറ്റിക്കെതിരെ വിമർശനമായി പിണറായി വിജയൻ. മണ്ണിടിയാൻ കാരണം ഡിസൈനിലെ പാളിച്ച.2023ൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും NHAI ഫലപ്രദമായി ഇടപെട്ടില്ല. ഇനിയൊരു അപകടം ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

