മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെ നടൻ സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. കേസ് ഹൈക്കോടതി ഉടനെ പരിഗണിച്ചേക്കുമെന്നാണ് വിവരം.
നടൻ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മനഃപൂർവ്വം സ്പർശിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ചുമത്തിയ ഐ.പി.സി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354ഉം 119എ വകുപ്പും ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് നടന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ എത്തുക. കേസിൽ സുരേഷ് ഗോപിയെ നേരത്തെ നടക്കാവ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് തളിയിൽ വച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ നടൻ അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തക തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി ഫേസ്ബുക്കിൽ മാപ്പ് പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.
- സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
- ഒന്നര വയസുകാരൻ്റെ മരണം; സ്ഥിരമായ മർദ്ദനം മരണകാരണം ; അമ്മയും പങ്കാളിയും അറസ്റ്റിൽ
- “എൻ്റെ തിരിച്ചു വരവ് ഈ തോൽവിയോടെ അവസാനിക്കുന്നില്ല” ; വിനേഷ് ഫോഗട്ട്
- വിദ്യാർത്ഥിനികൾക്ക് ആയിരം രൂപ; കണക്കെടുപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്; പ്രതിമാസം 70 കോടി
- ജൂൺ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക് രക്ഷകനായി രമേശ് ചെന്നിത്തല , 43 പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം






