കിങ് മേക്കിങില്‍ കരുണാകരന്റെ പാതയില്‍ തന്നെ മകനും; തെലങ്കാനയിലെ കോണ്‍ഗ്രസ് വിജയത്തിന് കേരള നേതാവ് ഒരുക്കിയ തന്ത്രങ്ങള്‍ ഇങ്ങനെ
തെലങ്കാനയിലെ കോണ്‍ഗ്രസ് വിജയം ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാണ്. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവിന് കഴിയില്ലെന്ന് പലരും വിധിയെഴുതിയ തെലങ്കാനയില്‍ ഗംഭീര വിജയമാണ് നേടിയെടുത്തത്. സംഘടനാ സംവിധാനത്തെ ചടുലമായി ചലിപ്പിച്ച രേവന്ദ് റെഡ്ഡിക്കൊപ്പം പ്രവര്‍ത്തിച്ച കേരള നേതാക്കളും ഈ വിജയത്തിന്റെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.
കൃത്യമായ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിന്റെ അമരക്കാരനായി കെ. മുരളീധരന്. ദേശിയ രാഷ്ട്രീത്തിലെ കിംഗ് മേക്കര്‍ ആയിരുന്ന പിതാവ് കെ. കരുണാകരന്റെ പാതയിലാണ് കെ. മുരളീധരനും.’

തെലങ്കാനയിലെ കിംഗ് മേക്കര്‍ ആയി മുരളീധരന് മാറിയതോടെ ദേശിയ രാഷ്ട്രീയത്തില്‍ പുതിയ പദവികള്‍ കെ. മുരളീധരനെ തേടിയെത്തും. തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ക്രീനിംഗ് സമിതി ചെയര്‍മാനായ കെ. മുരളീധരന് കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗങ്ങളേയും ഉള്‍കൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആണ് നടത്തിയത്.
മുന്നണിയുടെ ഭാഗമായി നില്ക്കാന് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ ആവശ്യപ്പെട്ട സി.പി.എമ്മിനെ പടിക്ക് പുറത്താക്കിയും സി.പി.ഐയെ മുന്നണിയുടെ ഭാഗമാക്കിയും കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നു കെ.മുരളീധരന്.

ഇത് ഫലം കണ്ടതിന്റെ തെളിവാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ മല്‍സരിച്ച സി.പി.ഐ ഒരു സീറ്റില്‍ മുന്നിലും ഒറ്റയ്ക്ക് മല്‍സരിച്ച സി.പി.എം മുഴുവന്‍ സീറ്റിലും പിന്നിലും ആയത്. സിതാറാം യെച്ചൂരി കോണ്‍ഗ്രസ് ദേശീയ നേതാക്കളെ സ്വാധീനിച്ച് കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് മല്‍സരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ സംസ്ഥാനനേതാക്കളോടൊപ്പം നിന്ന് അതിന് തടയിട്ടതും കെ. മുരളീധരനാണ്. തെലങ്കാന രൂപീകരിച്ച സോണിയ ഗാന്ധിയെ തെലങ്കാനയില്‍ പ്രചരണത്തിനിറക്കിയതും കെ. മുരളീധരന്റെ നിര്‍ദ്ദേശമായിരുന്നു.
- മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്ന് പേര് മാറ്റി
- സതീശന്റെ ജാഥ കഴിഞ്ഞു, കോഴിക്കോട് കോൺഗ്രസിൽ കൂട്ട രാജി! ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ഉൾപ്പടെ 24 പേർ രാജിവെച്ചു
- ഹെറോയിൻ കടത്ത് സംഘത്തിലെ മുഖ്യ പ്രതി “ചോട്ടു ഭായ്” പിടിയിൽ
- തന്ത്രിയ്ക്കും എൻ വാസുവിനും ഇഡിയുടെ സമൻസ്
- അന്ന് കഴിച്ച ആ രുചി മറക്കാനായില്ല; ജയില്‍ ഭക്ഷണം കഴിക്കാൻ കൊതിച്ച് കലക്ടറേറ്റിന് ബോംബ് ഭീഷണി; പോലീസിനെ പ്രതീക്ഷിച്ച് പ്രതി വീടിനു മുന്നില്‍





