അതിവേഗ റെയിൽ പാതയിൽ മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുകയാണ് സർക്കാർ. റിപ്പോർട്ട് പഠിക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. രക്തസമ്മതിയുടെ റിപ്പോർട്ട് കൂടി കണ്ടശേഷം അതിവേഗ റെയിൽപാതയിൽ വേഗത്തിൽ നടപടി സ്വീകരിക്കാനാണ് സർക്കാർ രക്ഷപ്പെടുന്നത്. മന്ത്രിസഭായോഗം ചേർന്ന് അംഗീകാരം നൽകി കേന്ദ്രത്തെ സമീപിക്കാനാണ് നീക്കം.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 3.30 മണിക്കൂർ വേഗതയാണ് പുതിയ റെയിൽ പാത. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ആദ്യമിത് 55,000 കോടിയായിരുന്നു. സൗരോർജത്തിലേക്ക് മാറുന്നതിന്റെ ചെലവുകൾ കൂടി കണക്കാക്കുമ്പോഴാണ് പദ്ധതിച്ചെലവിലെ മാറ്റം. സൗരോർജ സംവിധാനം ഒരുക്കുന്നതിന് 4000 കോടിയിലേറെ രൂപ ചെലവുവരും.
പദ്ധതിത്തുകയിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന വിഹിതമായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ചില ക്രമീകരണങ്ങൾ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞിരുന്നു. ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യം. ഇതിനായി ഓഹരികൾ നൽകിയുള്ള ക്രൗഡ് ഫണ്ടിങ് രീതിയാണ് ഈ ശ്രീധരൻ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.

