ശബരിമല സ്വർണ്ണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന് ജാമ്യം

insight kerala

ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാർ. മുരാരി ബാബു മാറിയതിന് പിന്നാലെ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസറായ ശ്രീകുമാർ ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. മേൽ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം താൻ ഒപ്പ് വെച്ചു, സ്വർണ്ണപ്പാളി കടത്തിയതിൽ തനിക്ക് പങ്കില്ല എന്നുമാണ് ശ്രീകുമാർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. പ്രതിഭാഗം വാദം മുഖവിലയ്ക്കെടുത്ത വിജിലൻസ് കോടതി ജാമ്യം ശ്രീകുമാറിന് അനുവദിക്കുകയായിരുന്നു.
‘പ്രഥമദൃഷ്ടിയാൽ ശ്രീകുമാറിനെതിരെ ഒരു തെളിവും SIT ക്ക് ഹാജരാക്കാനായില്ല,
‘ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാൻ എല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം’
‘എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരം ശ്രീകുമാർ മഹസറിൽ ഒപ്പ് വെച്ചു’
‘മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ല’
മഹസറിൽ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നും ശ്രീകുമാറിനെതിരെ ഇല്ലാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത് എന്നുമാണ് ജാമ്യ ഉത്തരവിൽ പറയുന്നത്.
അതെ സമയം കേസിലെ മറ്റൊരു പ്രതിയായ കെ പി ശങ്കർദാസിനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കി. വീണ്ടും 14 ദിവസത്തേയ്ക്ക് കൂടെ ശങ്കർദാസിനെ റിമാൻഡ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് പ്രതിയെ കോടതിക്ക് ഉള്ളിൽ പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സുധീഷ് കുമാറിന്റെ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞതിനാൽ ഉടൻ ജാമ്യഹർജി സമർപ്പിക്കും. SIT ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചേക്കും

Share This Article