കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്ഷകന് ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്.

കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്മക്കളാണ് ആല്‍ബര്‍ട്ടിന്.
- ബാറിനുള്ളിൽ ആളുമാറി മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
- കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് നിർണായക തെരഞ്ഞെടുപ്പ്; പത്തു വർഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് സിപിഎമ്മും ബിജെപിയും തമ്മിൽ
- സർക്കാർ ഡോക്ടർമാരുടെ സമരത്തിൽ തീരുമാനം വൈകുന്നു; സമരം നിർത്തിയാൽ ചർച്ചയാകാമെന്ന് സർക്കാർ; സമരം തുടരുമെന്ന് ഡോക്ടർമാർ
- വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയെയും ഹെഡ് നേഴ്സ് പി എസ് ധന്യയെയും കേസിൽ പ്രതി ചേർക്കും
- ഒടുവിൽ ആശ്വാസം; മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു






