‘സിപിഐയേക്കാൾ വലുത് ബിജെപി’: പിഎം ശ്രീ പദ്ധതിയിൽ വി ഡി സതീശന്റെ വിമർശനം

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിനെതിരെ വി ഡി സതീശൻ. സിപിഐയെ അവഗണിച്ച് ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു, സിപിഎമ്മിന് ബിജെപി വലുതെന്നും വിമർശനം.

insight kerala
വി.ഡി. സതീശൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി ഒപ്പുവെച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിന് സിപിഐയേക്കാൾ വലുത് ബിജെപിയാണെന്ന് തെളിയിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.

സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് ധാരണാപത്രം ഒപ്പിട്ടതെന്നും, ഈ നടപടി സിപിഎം-ബിജെപി ബന്ധത്തിന് ഇടനിലയായി മാറിയെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഏകപക്ഷീയ നടപടി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും പരിഗണിക്കാതെയാണ് സംസ്ഥാന സർക്കാർ ഏകപക്ഷീയമായ തീരുമാനം എടുത്തത്. പിഎം ശ്രീ പദ്ധതിയിലൂടെ സംസ്ഥാനത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. നിബന്ധനകളിൽ യാതൊരു എതിർപ്പും രേഖപ്പെടുത്താതെയാണ് ഒപ്പുവെച്ചിരിക്കുന്നത്,” വി.ഡി. സതീശൻ പറഞ്ഞു.

“സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് ഈ നടപടിയിലൂടെ തെളിയിച്ചു. മുന്നണിയിൽ നാണക്കേട് സഹിച്ച് തുടരണോ എന്ന് സിപിഐയാണ് ഇനി തീരുമാനിക്കേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കം എൽഡിഎഫ് മുന്നണിക്കകത്ത് വലിയ പൊട്ടിത്തെറിക്ക് കാരണമായ ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഈ അതിരൂക്ഷമായ വിമർശനം.

Share This Article