കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്ഷകന് ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്.

കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്മക്കളാണ് ആല്‍ബര്‍ട്ടിന്.
- സർക്കാർ ഡോക്ടർമാരുടെ സമരത്തിൽ തീരുമാനം വൈകുന്നു; സമരം നിർത്തിയാൽ ചർച്ചയാകാമെന്ന് സർക്കാർ; സമരം തുടരുമെന്ന് ഡോക്ടർമാർ
- വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയെയും ഹെഡ് നേഴ്സ് പി എസ് ധന്യയെയും കേസിൽ പ്രതി ചേർക്കും
- ഒടുവിൽ ആശ്വാസം; മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു
- പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച എന്ന് അന്വേഷണ റിപ്പോർട്ട്
- തന്റെ സുരക്ഷയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്






